ദേശാടനകിളികൾ
---------
ചിലർ കയറി വരുമ്പോൾ
വഴിദൂരങ്ങൾ അളന്നെടുക്കില്ല.
എന്നിട്ടും,
ഇറങ്ങിപ്പോവുമ്പോൾ
മുന്നിൽ ഒരു നീണ്ട വഴിത്താര
ചാലിട്ട് കീറി അവർ നടന്നകലും.
---------
ചിലർ കയറി വരുമ്പോൾ
വഴിദൂരങ്ങൾ അളന്നെടുക്കില്ല.
എന്നിട്ടും,
ഇറങ്ങിപ്പോവുമ്പോൾ
മുന്നിൽ ഒരു നീണ്ട വഴിത്താര
ചാലിട്ട് കീറി അവർ നടന്നകലും.
പിന്നെയാണ്,
വന്ന് കയറിയ ഇടങ്ങൾ
സത്രങ്ങളായി പരിണമിക്കുന്നത്.
അന്നേരം മുതൽ മനസ്സിലൊരു
നീറ്റൽ നാമ്പിട്ട് തുടങ്ങും.
വന്ന് കയറിയ ഇടങ്ങൾ
സത്രങ്ങളായി പരിണമിക്കുന്നത്.
അന്നേരം മുതൽ മനസ്സിലൊരു
നീറ്റൽ നാമ്പിട്ട് തുടങ്ങും.
കൂട്ടിരുന്ന്, കാത്തിരുന്ന്
ചിലവഴിച്ച സമയങ്ങളൊക്കെയും
മുന്നിൽ വന്ന് നിന്ന് ചിരിക്കും,
ചിലവഴിച്ച സമയങ്ങളൊക്കെയും
മുന്നിൽ വന്ന് നിന്ന് ചിരിക്കും,
പിന്നെ ശേഷിച്ച വഴിദൂരത്തേക്ക്
മിഴിനീട്ടി കഥകൾ മെനയും,
ഓർക്കാൻ ബാക്കി വെച്ച നാമ്പുകൾ
കാത്ത് കാത്ത് കിടക്കും.
മിഴിനീട്ടി കഥകൾ മെനയും,
ഓർക്കാൻ ബാക്കി വെച്ച നാമ്പുകൾ
കാത്ത് കാത്ത് കിടക്കും.
ഒടുവിൽ, ഓർമ്മകളെ സ്വന്തമാക്കി
മറ്റൊരു വസന്തത്തിനായി
പീലി വിരിക്കും.
മറ്റൊരു വസന്തത്തിനായി
പീലി വിരിക്കും.
ഇനി ഒന്ന് പറയട്ടേ,
ദേശാടനകിളികൾക്ക് വേണ്ടിയിനിയും
വലകൾ നെയ്യാതിരിക്കുക.
ദേശാടനകിളികൾക്ക് വേണ്ടിയിനിയും
വലകൾ നെയ്യാതിരിക്കുക.
No comments:
Post a Comment
ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?